Monday, April 23, 2012


ഡെമോഗ്രാഫറാകാന്‍

ഒരു സമൂഹത്തിന്‌ ആവശ്യമായ താമസ, വിദ്യാഭ്യാസ, തൊഴില്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്‌ മുന്‍പായി ബന്ധപ്പെട്ട പ്രദേശത്തെ ഭരണാധികാരികള്‍ക്ക്‌ ആ സമൂഹത്തെ പറ്റിയുളള അടിസ്‌ഥാന വിവരങ്ങള്‍ അറിയേണ്ടതുണ്ട്‌. അടിസ്‌ഥാന വിവരങ്ങള്‍ ബന്ധപ്പെട്ട സമൂഹം സ്‌ഥിരതാമസക്കാരോ നാടോടികളോ എന്നുള്ള കാര്യങ്ങളെപറ്റിയും അവര്‍ക്കിടയിലെ ജനസാന്ദ്രത, കുട്ടികളുടെ വിദ്യാഭ്യാസ, വിവാഹരീതികള്‍, ജനന, മരണനിരക്ക്‌, ഉപജീവനമാര്‍ഗങ്ങള്‍ തുടങ്ങിയവയെപ്പറ്റിയുമാണ്‌. ഇത്തരം വിവരങ്ങള്‍ സെന്‍സസുകളില്‍നിന്നും രജിസ്‌ട്രേഷന്‍ വകുപ്പുകളില്‍നിന്നും ശേഖരിച്ച്‌ നിര്‍ദിഷ്‌ടരീതിയില്‍ ക്രമപ്പെടുത്തി ഭാവി ഉപയോഗത്തിനായി പാകപ്പെടുത്തുന്നവരാണ്‌ ഡെമോഗ്രാഫര്‍മാര്‍. ജനസാന്ദ്രത, കുടിയേറ്റം തുടങ്ങിയവയെപറ്റിയും ഡെമോഗ്രാഫര്‍ പഠിക്കേണ്ടതുണ്ട്‌. 

ഡെമോഗ്രാഫറാകാന്‍

പന്ത്രണ്ടില്‍ കണക്ക്‌ പഠിച്ച്‌ ഇക്കണോമിക്‌സ്/സോഷ്യോളജിയില്‍ ബിരുദമെടുത്തവര്‍ക്കും മാത്തമാറ്റിക്‌സ്/സ്‌റ്റാറ്റിസ്‌റ്റിക്‌സ് ബിരുദധാരികള്‍ക്കും ചേര്‍ന്ന്‌ പഠിക്കാവുന്ന ഡെമോഗ്രാഫിയിലുളള മാസ്‌റ്റര്‍ ബിരുദത്തിന്‌ കേരള യൂണിവേഴ്‌സിറ്റി അവസരമൊരുക്കുന്നുണ്ട്‌.


ഡയാലിസിസ്‌ ടെക്‌നീഷ്യന്‍


ഡയാലിസിസിനു വിധേയരാകുന്ന വൃക്കരോഗികളുടെ രക്‌തത്തിലുള്ള ഉപ്പ്‌ ഉള്‍പ്പെടെ കാണപ്പെടുന്ന ഉപയോഗശൂന്യമായവ നീക്കംചെയ്യുന്ന ഉപകരണങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുക, പ്രസ്‌തുത ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തിനാവശ്യമായ രാസപദാര്‍ഥങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും ഉപയോഗിക്കുക, രോഗികളെ ഡയാലിസിസിനു സജ്‌ജരാക്കുക, ഡയാലിസിസിനു വിധേയരായിക്കൊണ്ടിരിക്കുന്നവര്‍ക്ക്‌ സൗകര്യപ്രദമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക, ഈ സമയങ്ങളില്‍ ഡയാലിസിസ്‌ മെഷീന്‍ കുറ്റമറ്റരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കുക തുടങ്ങിയവ ചെയ്യുന്നവരാണു ഡയാലിസിസ്‌ ടെക്‌നീഷ്യന്‍സ്‌.

യോഗ്യത നേടാന്‍

ഡയാലിസിസില്‍ ഉയര്‍ന്ന യോഗ്യത അതിലുള്ള എം.എസ്സിയാണ്‌. ഈ എം.എസ്സി. കോഴ്‌സിനുള്ള പരിശീലനം മണിപ്പാല്‍ യൂണി, അമൃത യൂണി. എന്നിവയില്‍ ലഭിക്കും. എം.എസ്സി. യോഗ്യത സമ്പാദിക്കുന്നവര്‍ക്ക്‌ ഡയാലിസിസ്‌ ടെക്‌നീഷ്യനായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിനു പുറമേ ഡയാലിസിസ്‌ ബിരുദ വിദ്യാര്‍ഥികളുടെ അധ്യാപകരാകാനും സാധിക്കും. ബോട്ടണി, സുവോളജി ബിരുദധാരികള്‍ക്ക്‌ എം.എസ്സി-ഡയാലിസിസ്‌ കോഴ്‌സില്‍ പ്രവേശനം നല്‍കിവരുന്നു.





നെറ്റ്  അപേക്ഷ ക്ഷണിച്ചു


തേഞ്ഞിപ്പലം: യുജി.സി ജൂണില്‍ നടത്തുന്ന നെറ്റ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷാ തീയതി ജൂണ്‍ 24. കാലിക്കറ്റ് സര്‍വകലാശാല ഒരു പരീക്ഷാകേന്ദ്രമാണ് (കോഡ് നമ്പര്‍ 13). പരീക്ഷക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഏപ്രില്‍ 30. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് കോപ്പികളും അനുബന്ധ രേഖകളും കാലിക്കറ്റ് സര്‍വകലാശാല ടാഗോര്‍ നികേതനിലെ നെറ്റ് ഓഫിസില്‍ ലഭിക്കേണ്ട അവസാന തീയതി മേയ് ഏഴ്.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് 55 ശതമാനം മാര്‍ക്കോടെ (റൗണ്ട് ഓഫ് ചെയ്യാതെ) ലഭിച്ച മാസ്റ്റര്‍ ഡിഗ്രി അഥവാ തത്തുല്യ യോഗ്യത.
എസ്.സി/എസ്.ടി വികലാംഗര്‍/വിഷ്വലി ഹാന്‍ഡികാപ്ഡ് (വി.എച്ച്) എന്നീ വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് (റൗണ്ട് ഓഫ് ചെയ്യാതെ) മതി. ഇപ്പോള്‍ അവസാനവര്‍ഷ പി.ജി പരീക്ഷയെഴുതുന്നവര്‍ക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അവര്‍ നെറ്റ് റിസല്‍ട്ട് വന്ന് രണ്ടു വര്‍ഷത്തിനകം നിശ്ചിത യോഗ്യത നേടിയിരിക്കണം. പ്രായപരിധി: ജെ.ആര്‍.എഫിന് അപേക്ഷിക്കുന്നവര്‍ക്ക് 2012 ജൂണ്‍ ഒന്നിന് 28 വയസ്സ് കവിയാന്‍ പാടില്ല. എസ്.സി/എസ്.ടി/ഒ.ബി.സി/വികലാംഗര്‍/വിഷ്വലി ഹാന്‍ഡികാപ്ഡ് (വി.എച്ച്) സ്ത്രീകള്‍ എന്നീ വിഭാഗക്കാര്‍ക്ക് പ്രായ പരിധിയില്‍ അഞ്ചുവര്‍ഷംവരെ ഇളവുണ്ട്. ഗവേഷണപരിചയമുള്ളവര്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഗവേഷണം നടത്തിയ കാലയളവിനനുസൃതമായി പരമാവധി അഞ്ചുവര്‍ഷം വരെയും (സ്ഥാപനത്തില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം) എല്‍.എല്‍.എം ബിരുദമുള്ളവര്‍ക്ക് മൂന്നു വര്‍ഷത്തെയും ഇളവിന് അര്‍ഹതയുണ്ട്. ലെക്ചര്‍ഷിപ്പിന് ഉയര്‍ന്ന പ്രായപരിധിയില്ല.
പരീക്ഷാഫീസ്: ജനറല്‍ കാറ്റഗറിയില്‍പെട്ടവര്‍ക്ക് 450 രൂപ. ഒ.ബി.സി വിഭാഗക്കാര്‍ക്ക് (നോണ്‍ ക്രീമിലെയര്‍) 225 രൂപ, എസ്.സി എസ്.ടി/വികലാംഗര്‍/വിഷ്വലി ഹാന്‍ഡികാപ്ഡ് (വി.എച്ച്) തുടങ്ങിയ വിഭാഗക്കാര്‍ക്ക് 110 രൂപയുമാണ് പരീക്ഷാ ഫീസ്. ഫീസിളവിന് അര്‍ഹതയുള്ളവര്‍ കാറ്റഗറി/നോണ്‍ ക്രീമിലെയര്‍ (ഒ.ബി.സി വിഭാഗക്കാര്‍ക്ക്) തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിന്‍െറ അറ്റസ്റ്റഡ് കോപ്പി സമര്‍പ്പിക്കണം.
അപേക്ഷിക്കേണ്ട വിധം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചില്‍ പരീക്ഷാഫീസ് ചലാന്‍ മുഖേന അടച്ചതിനു ശേഷമാണ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. സീഡിയിലാക്കിയ ഫോട്ടോ (സ്കാന്‍ഡ് പാസ്പോര്‍ട്ട് ജെ.പി.ജി ഫോര്‍മാറ്റില്‍ 300 കെ.ബിയില്‍ കുറവ്) അപ്ലോഡ് ചെയ്യുകയും, സെന്‍റര്‍ കോഡ്. സബ്ജക്ട് കോഡ്, കാറ്റഗറി, പേര് (എസ്.എസ്.എല്‍.സി ബുക്കിലേതുപോലെ) എന്നിവ കൃത്യമായി രേഖപ്പെടുത്തുകയും വേണം.
ബാങ്ക് ചലാനിലെ ജേണല്‍ നമ്പര്‍ പ്രകാരമാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തേണ്ടത് (www.ugcnetonline.in). ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍ സ്വീകാര്യമല്ല.
ബാങ്കില്‍നിന്ന് ലഭിക്കുന്ന ചലാന്‍ രസീതിയുടെ യു.ജി.സിക്കുള്ള കോപ്പി, ഫോട്ടോ പതിച്ച് ഗെസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് (രണ്ടു കോപ്പികള്‍) അറ്റന്‍റന്‍സ് സ്ളിപ്, അഡ്മിഷന്‍ കാര്‍ഡ്, സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍, ആവശ്യമായ മറ്റു രേഖകളുടെ അറ്റസ്റ്റഡ് കോപ്പികള്‍, സ്ക്രൈബിന്‍െറ സേവനം ആവശ്യമെങ്കില്‍ അതിനുള്ള അപേക്ഷ എന്നിവ സഹിതം കോഓഡിനേറ്റര്‍, യു.ജി.സി നെറ്റ്, ടാഗോര്‍ നികേതന്‍, കാലിക്കറ്റ്സര്‍വകലാശാല, പി.ഒ 673 635 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗമോ നേരിട്ടോ സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ www.ugc.ac.in എന്ന വെബ്സൈറ്റിലും കാലിക്കറ്റ് സര്‍വകലാശാലയിലെ ടാഗോര്‍ നികേതന്‍ നെറ്റ് ഓഫിസിലും ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് യു.ജി.സി നെറ്റ് കോഓഡിനേറ്റര്‍ ഡോ. കെ. ശിവരാജനുമായി ബന്ധപ്പെടുക. ഫോണ്‍ 9847741786.



അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: എന്‍.ഐ.ടി കാലിക്കറ്റ് എം.എസ്സി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലേക്ക് 2012-13 അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം, കോഴ്സ്, യോഗ്യത എന്നീ വിശദവിവരങ്ങള്‍ www.nitc.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷ മേയ് 14 വരെ സ്വീകരിക്കും.
l
കോഴിക്കോട്: എന്‍.ഐ.ടി കാലിക്കറ്റില്‍ വിവിധ ഡിപാര്‍ട്മെന്‍റില്‍ ജൂലൈ 2012ല്‍ തുടങ്ങുന്ന എം.ടെക് സ്പോണ്‍സേഡ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും www.nitc.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷ 2012 മേയ് 14വരെ സ്വീകരിക്കും.

Saturday, April 7, 2012

ഗേറ്റില്‍ മൂന്നാം റാങ്ക്: മലപ്പുറത്തിന് അഭിമാനമായി മുഹമ്മദ് നസീഫ്




ഗേറ്റില്‍ മൂന്നാം റാങ്ക്: മലപ്പുറത്തിന് 

അഭിമാനമായി മുഹമ്മദ് നസീഫ്


ഗേറ്റില്‍ മൂന്നാം റാങ്ക്: മലപ്പുറത്തിന് അഭിമാനമായി മുഹമ്മദ് നസീഫ്

ന്യൂദല്‍ഹി: ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ ഗവേഷണത്തിനും ഉപരിപഠനത്തിനുമുള്ള യോഗ്യത തെളിയിക്കുന്നതിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ദേശീയ തലത്തില്‍ നടത്തുന്ന ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്) പൊതുപ്രവേശ പരീക്ഷയില്‍ മലയാളി വിദ്യാര്‍ഥിക്ക് മൂന്നാം റാങ്ക്. അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍നിന്ന് എം.എസ്സി പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയിലെ പുളിക്കല്‍ നരിക്കുത്ത് ഹൗസിലെ പി.എന്‍. മുഹമ്മദ് നസീഫ് ആണ് മികവ് തെളിയിച്ചത്.
ഫാറൂഖ് കോളജില്‍നിന്നാണ് ഫിസിക്സില്‍ ബിരുദം നേടിയത്. പുളിക്കല്‍ നരിക്കുത്ത് ഹൗസിലെ അധ്യാപക ദമ്പതികളായ പി.എന്‍. മുഹമ്മദ് കുട്ടിയുടെയും കെ.ടി. താഹിറയുടെയും മകനാണ്. കഴിഞ്ഞ വര്‍ഷം അലീഗഢില്‍ പഠനത്തിനെത്തിയ കൂടുതല്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് യു.ജി.സിയുടെ ജൂനിയര്‍ റിസര്‍ച് ഫെലോഷിപ്പുകള്‍ ലഭിച്ചിരുന്നു.

















Thursday, March 8, 2012

Kerala Edu Dial



A hand book on Educational Contact Directory of Calicut & Malappuram Districts.

This is very useful and inevitable to all institutions…

It covers
a)     Coaching Centers,
b)     Training Centers,
c)      Consultants,
d)     Edu. Suppliers,
e)     Education related business and services.  etc..
It gives
a)     Informations
b)     Contact Address
c)      Web Address
d)     E-mail Address .etc to contact the institutions.
Salient Features….
We are glad to inform you
a)     Attractive design,
b)     Advanced search options.
c)      Your Address at the finger tips.
d)     User friendly work design…
e)     First Educational contact directory in Kerala.
f)       Give an important space to your institutions
g)     Educational institution ADDRESS At FREE OF COST…
h)     All Educational institutions under a single roof..
i)       Thus your institutions will get more popularity.

So this is very useful and inevitable to all institutions.
It is important to
a)     To parents to meet their children’s educational needs,
b)     To institutions/shops/orgs./offices for communication.
c)      To Publishers, book dealers, medical-lab related business groups can use this as a business empowering tool.

Distribute free copies to
a)     Schools,
b)     Colleges,
c)      Institutes, Public,
d)     Co-operative Institutions,
e)     Government Offices…etc.

It is expected to publish before April 31st.
It will be available in all book shops also.


This is a real gateway to your institution’s empowerment. Your advertisement and details reach at the finger tips of all sectors/offices/people in the society.


Give your details
a)     through keralaedudial@gmail.com 
b)     by SMS to +91 9633443311






Friday, February 24, 2012




വിദ്യാഭ്യാസ വാണിഭം
Published on Wed, 02/22/2012 – Madhyamam News
ായിക്കര ബാബു

സ്വാശ്രയ കോളജുകള് വിദ്യാഭ്യാസരംഗത്തുണ്ടാക്കിയ മൂല്യശോഷണത്തെപ്പറ്റി കഴിഞ്ഞ ദിവസം ഹൈകോടതി നടത്തിയ പരാമര്ശം ശ്രദ്ധേയവും സമൂഹ മനഃസാക്ഷിയെ തൊട്ടുണര്ത്തുന്നതുമായി. വാണിജ്യത്വരയോടെ ജന്മംകൊണ്ട സ്ഥാപനങ്ങളില്നിന്ന് പുറത്തേക്കുവരുന്ന പ്രഫഷനലുകള് മൂലമുള്ള വിദ്യാഭ്യാസ നിലവാരത്തകര്ച്ചയുടെ നേര്ക്കാണ് ഉന്നത നീതിപീഠം വിരല്ചൂണ്ടിയത്. വിദ്യ പണംകൊടുത്ത് വാങ്ങുന്ന ജീര്ണത മലയാളിയുടെ പഠനനിലവാരത്തിലും ജീവിതക്രമങ്ങളിലുമുണ്ടാക്കിയ വിള്ളല് വിളിച്ചറിയിക്കുന്നതായി പരാമര്ശം.
വിദ്യാഭ്യാസത്തിന് ഉന്നത ലക്ഷ്യങ്ങളും ഉയര്ന്ന മാനദണ്ഡങ്ങളുമാണ് ലോകം കല്പിച്ചിട്ടുള്ളത്. 'ചീനയില് പോയെങ്കിലും വിദ്യ അഭ്യസിക്കൂ' എന്നാണ് പ്രവാചകനായ മുഹമ്മദ് നബി നൂറ്റാണ്ടുകള്ക്കുമുമ്പുതന്നെ മനുഷ്യരാശിയോട് ആഹ്വാനം ചെയ്തത്. 'സത്യം കണ്ടെത്തലാണ് വിദ്യാഭ്യാസം' എന്ന സോക്രട്ടീസിന്റെ നിര്വചനത്തിന് പക്ഷേ, ഇവിടെ വാണിജ്യവത്കരണത്തിന്റെ പരിണാമമെന്നവണ്ണം അസത്യങ്ങളുടെയും അര്ധസത്യങ്ങളുടെയും ചമല്ക്കാരങ്ങള് നല്കപ്പെട്ടിരിക്കുന്നു. 'പണത്തിനുമേല് പരുന്തും പറക്കില്ലെ'ന്ന പഴമൊഴി അന്വര്ഥമാക്കിയും ചട്ടങ്ങള് കൈയാളുന്നവരെ നോക്കുകുത്തികളാക്കിയുമുള്ള ധനാധിപത്യം നമ്മുടെ വിദ്യാഭ്യാസ മേഖലയെ മാരകരോഗങ്ങളുടെ പിടിയിലെത്തിച്ചിരിക്കുന്നു. കേരളീയ സമൂഹത്തില് ഇതുണ്ടാക്കിയ നാശനഷ്ടം, കേവലം കണക്കെടുപ്പില് ഒതുങ്ങുന്നതല്ല. എല്.കെ.ജി മുതല് പ്രഫഷനല് കോഴ്സുകളില് വരെ, ലിഖിത നിയമംപോലെ വര്ഷങ്ങളായി തുടരുന്ന ദുര്നടപ്പിന് മാപ്പുസാക്ഷികളാകാന് വിധിക്കപ്പെട്ടവരാണ് നാം.
ചരിത്രഗതിയില് രാജ്യത്തെയും ജനതയെയും സമുദ്ധരിക്കേണ്ട നിയാമകശക്തിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്. നിര്ഭാഗ്യവശാല്, നമ്മുടെ വിദ്യാഭ്യാസ വാണിഭക്കാര് ഇവയെ വിജ്ഞാനോല്പാദനത്തില്നിന്ന് സമ്പത്തുല്പാദന കേന്ദ്രങ്ങളാക്കി തരംതാഴ്ത്തിയിരിക്കുന്നു. പത്തുശതമാനത്തിന് താഴെ മാത്രം കുട്ടികളെ വിജയിപ്പിക്കുന്ന സ്വാശ്രയ എന്ജിനീയറിങ് കോളജുകള്തന്നെയാണ് ഇതിന്റെ നേര്സാക്ഷി. രക്ഷാകര്ത്താക്കളും വിദ്യാര്ഥികളും ഇവര്ക്ക് ഭീമമായ ഡെപ്പോസിറ്റ് തുകക്കും പലതരം ഫീസിനത്തിലുള്ള കൊള്ളക്കുമുള്ള വേട്ടപ്പക്ഷികള് മാത്രം. 'വിദ്യാധനം സര്വധനാല് പ്രധാനം' എന്ന മഹദ്വചനത്തെ ഇക്കൂട്ടര് 'വിദ്യാകച്ചവടം സര്വകച്ചവടത്താല് പ്രധാനം' എന്ന് രൂപാന്തരപ്പെടുത്തിയിരിക്കുന്നു. പത്തു പുത്തനുള്ള ആര്ക്കും തന്നിഷ്ടംപോലെ വിദ്യാലയങ്ങള് നടത്താം, അയോഗ്യര്ക്ക് അധ്യാപകരാകാം, മതിയായ മാര്ക്കില്ലെങ്കിലും പ്രവേശം നേടാം തുടങ്ങിയ 'വാണിജ്യവത്കരണ നീതി' കാടത്തമാണ്. ഇത്തരം വഴക്കങ്ങള് വിദ്യാഭ്യാസരീതിയിലെ നന്മയുടെ പ്രകാശം കെടുത്തിയിരിക്കുന്നു.
മാനവവികാസമെന്ന പരമമായ ലക്ഷ്യത്തില്നിന്ന് വിട്ടുമാറി കലാശാലകള് സ്ഥാപിത താല്പര്യക്കാരുടെ ഫാഷിസ്റ്റ് അജണ്ടകള് നടപ്പാക്കാനുള്ള സമുച്ചയങ്ങളാക്കി മാറ്റപ്പെടുന്നത് ശുഭലക്ഷണമല്ല. വിശുദ്ധമായ ജ്ഞാനകേന്ദ്രങ്ങള് പണക്കൊയ്ത്തിനുള്ള 'ചാകര'കളാകാന് പാടില്ല. കോടികളുടെ തിരിമറി നടക്കുന്ന 'ഹവാല'കളായി വിദ്യാഭ്യാസ സ്ഥാപനങ്ങള് തരംതാഴുന്നത് സാംസ്കാരിക കേരളത്തിന്റെ ശവക്കുഴി തോണ്ടലാകും.
സ്വാശ്രയ എന്ജിനീയറിങ് കോളജുകളില് മിക്കതിന്റെയും അവസ്ഥ 'പരിതാപകരം' എന്നാണ് ഹൈകോടതിയുടെതന്നെ നിര്ദേശമനുസരിച്ച് സര്ക്കാര് നിയോഗിച്ച വിദഗ്ധ സമിതിയുടെ വെളിപ്പെടുത്തല്. മിനിമം മാര്ക്കില്ലാത്ത കുട്ടികള്ക്ക് പ്രവേശം നല്കിയ സ്വാശ്രയ മെഡിക്കല് കോളജുകളെ കണ്ടെത്തിയ സുപ്രീംകോടതി വിധി ഞെട്ടിക്കുന്നതായി. ഇവരുടെ കൈകളില് പന്താടപ്പെടുന്ന മനുഷ്യജീവനെ ഓര്ത്തുള്ള ഭയപ്പാടില് കേരളം വിറങ്ങലിച്ചുനില്ക്കുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ അനാരോഗ്യപ്രവണതകള്ക്കുള്ള ദൃഷ്ടാന്തമാണ് അടുത്തകാലത്ത് പ്രസിദ്ധീകരിച്ച, തോല്വികൊണ്ട് സമൃദ്ധമായ ഡെന്റല് പരീക്ഷാഫലങ്ങള്. അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിന് രോഗികളും ഇല്ലാത്ത സ്വാശ്രയസ്ഥാപനങ്ങള് ആരോഗ്യ വിദ്യാഭ്യാസത്തിന്റെ അടിവേര് തോണ്ടുന്നതാകും.
വിദ്യാഭ്യാസ സ്ഥാപനങ്ങള് നിലവാരമില്ലാത്ത പ്രഫഷനലുകളെ നിര്മിക്കുന്ന മൂന്നാംകിട ഫാക്ടറികളാകുന്നത് ക്രൂരമായ വിനോദമാണെന്ന് പറയാതെ വയ്യ. ഏതു വിദ്യാഭ്യാസ പദ്ധതിയുടെയും വിജയം കെട്ടുറപ്പുള്ള, മികവുറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിച്ച് നിലകൊള്ളുന്നു. ഇത്തരം സ്ഥാപനങ്ങളുടെ പോരായ്മ രംഗത്തെ സ്വപ്നപദ്ധതികളെപ്പോലും പരാജയപ്പെടുത്തുന്നതായി. വിദ്യയുമായി പുലബന്ധമില്ലാത്ത ഒരുകൂട്ടര് ധനാഗമനത്തിനും സോഷ്യല് സ്റ്റാറ്റസിനും വേണ്ടി വിദ്യാലയങ്ങള് സ്ഥാപിക്കുമ്പോള് വേറൊരുകൂട്ടര് ഇതേ മനസ്സുമായി തീര്ത്തും അയോഗ്യരായ തങ്ങളുടെ മക്കളെ വിവാഹമാര്ക്കറ്റില് മൂല്യം വര്ധിപ്പിക്കാനായി ഡോക്ടറും എന്ജിനീയറുമാക്കാനുള്ള തത്രപ്പാടിലും. ഇത്തരം അധമവാസനകളാണ് വിദ്യാഭ്യാസത്തെ വഴിതെറ്റിയുള്ള മാര്ഗങ്ങളിലേക്ക് നയിക്കുന്നതും.
കഷ്ടിച്ച് എഴുത്തും വായനയും അറിയാവുന്ന, മത്സ്യവിപണനത്തിലേര്പ്പെട്ടിരുന്ന സുഹൃത്ത് അതുപേക്ഷിച്ച് പ്രഫഷനല് വിദ്യാലയം 'തട്ടിക്കൂട്ടിയ'പ്പോള് പറഞ്ഞത് 'മാന്യതയുള്ളതും' എളുപ്പത്തില് ലാഭം കിട്ടുന്നതുമായ ബിസിനസ് എന്നാണ്. വിദ്യാഭ്യാസ മേഖലയെ സാമ്പത്തിക നേട്ടത്തിനും സാമുദായിക മേധാവിത്വത്തിനുമുള്ള വിളഭൂമിയായി കാണുന്ന സമകാലിക ചിന്തയുടെ മറയില്ലാത്ത വാക്കുകള്. വിദ്യാഭ്യാസ പ്രബുദ്ധതയോ സാമൂഹിക പ്രതിബദ്ധതയോ ഇല്ലാത്തവരുടെ കൈയില് ചാരക്കൂനകള് മാത്രമായിരിക്കുന്നു മേഖല.
95 ശതമാനം രക്ഷാകര്ത്താക്കളും തൊഴില് ലഭിക്കാന് സഹായിക്കുമെന്ന പ്രതീക്ഷയോടെയാണ് കെട്ടുതാലി-കിടപ്പാടങ്ങള് പണയപ്പെടുത്തിയും കടംവാങ്ങിയും ലക്ഷങ്ങള് നല്കി സ്വാശ്രയ സ്ഥാപനങ്ങളില് പ്രവേശം നേടുന്നത്. പക്ഷേ, പരിമിതികള്ക്കുള്ളില് കാലം കഴിക്കുന്ന വിദ്യാര്ഥി, വിജയിച്ചോ പരാജയപ്പെട്ടോ പുറത്തുവരുമ്പോഴേക്കും പഠിച്ച പണിക്ക് പറ്റാത്തവനായി മാറിക്കഴിഞ്ഞിരിക്കും. അവസരങ്ങളുണ്ടായിട്ടും ഒന്നാംകിടക്കാരെ ലഭിക്കാതിരിക്കുകയും ഗുണമേന്മയില്ലാത്തവരുടെ എണ്ണം ക്രമാതീതമായി പെരുകുകയും ചെയ്യുന്നതാണ് പ്രഫഷനല് വിദ്യാഭ്യാസരംഗത്ത് ഇന്ന് കണ്ടുവരുന്ന വൈരുധ്യം. മികവിന് മുന്തൂക്കം നല്കുന്ന .ടി സ്ഥാപനങ്ങള് നടത്തുന്ന കൂടിക്കാഴ്ചയില് നമ്മുടെ കുട്ടികളില് രണ്ടുശതമാനത്തിനുപോലും സെലക്ഷന് ലഭിക്കുന്നില്ല. മറുവശത്ത്, എല്.ഡി ക്ളര്ക്, കെ.എസ്.ആര്.ടി.സി കണ്ടക്ടര് തുടങ്ങിയ തസ്തികകളിലേക്ക് നടത്തുന്ന പരീക്ഷകളില് എസ്.എസ്.എല്.സിക്കാരുമായി മത്സരിച്ച് പുറന്തള്ളപ്പെടുന്ന എന്ജിനീയറിങ് ബിരുദധാരികളുടെ എണ്ണം പരിതാപകരമാംവണ്ണം വര്ധിച്ചുകൊണ്ടുമിരിക്കുന്നു. ഇത്തരത്തില് അധികപ്പറ്റാകുന്നവരുടെ എണ്ണം പെരുപ്പിക്കുന്ന പ്രഫഷനല് വിദ്യാലയങ്ങള് സാമൂഹിക ബാധ്യതകളായും കലാശിക്കുന്നു.
നമ്മുടെ പ്രഫഷനല് ബിരുദധാരികളില് സംസ്ഥാന വികസനത്തിന് മുതല്ക്കൂട്ടാകുന്നവര് അഞ്ചുശതമാനത്തിന് താഴെ മാത്രം. 15 ശതമാനത്തിനുപോലും ജോലി ലഭിക്കുന്നില്ല. എന്ജിനീയറിങ് സീറ്റുകളുടെ എണ്ണം 30,000 കടന്ന് സംസ്ഥാനത്തിന് സങ്കീര്ണമായ തൊഴിലില്ലായ്മാ പ്രശ്നത്തിന് ഭാരമേറ്റുന്ന ദുര്ഗതിയാണ് ഇതുണ്ടാക്കുന്നത്. കുട്ടികളെ എന്ജിനീയറും ഡോക്ടറുമാക്കാന് മോഹിച്ച് ലക്ഷങ്ങള് മുടക്കി മോഹഭംഗം സംഭവിച്ച രക്ഷാകര്ത്താക്കളും അര്ഹമായ ജോലി ലഭിക്കാതെ വഴിതെറ്റുന്ന യുവാക്കളും ഇന്ന് നിത്യക്കാഴ്ചകള്അഞ്ചുവര്ഷമായി തൊഴിലില്ലാത്തവരുടെ സംഖ്യ പ്രതിവര്ഷം ഒരുലക്ഷം കണ്ട് വളരുന്ന സംസ്ഥാനത്ത് ഇതിലേക്ക് മുതല്ക്കൂട്ടാനായി കുറെ പ്രഫഷനല് ബിരുദധാരികളെ ആവശ്യമുണ്ടോ എന്ന് ചര്ച്ചചെയ്യപ്പെടണം.
അതേസമയം, ഒട്ടേറെ സാധ്യതകളുള്ള ഇന്റഗ്രേറ്റഡ് ബയോടെക്നോളജി പോലുള്ള കോഴ്സുകള്ക്ക് നാം വേണ്ടത്ര പ്രാധാന്യം കല്പിക്കുന്നില്ല. പഴഞ്ചന് കോഴ്സുകളും ഒഴിഞ്ഞ സീറ്റുകളുമായി ഇഴഞ്ഞുനീങ്ങുന്ന നമ്മുടെ കാര്ഷിക സര്വകലാശാലയുടെ കുതിപ്പ് ഇന്നും തുടങ്ങിയേടത്തുതന്നെ. മറുവശത്ത്, ന്യൂ ജനറേഷന് കോഴ്സുകള്കൊണ്ട് സമ്പന്നമായ ഇതര ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലെ കാര്ഷിക സര്വകലാശാലകളില് പ്രവേശത്തിനായി മലയാളി വിദ്യാര്ഥികളുടെ തിക്കും തിരക്കും. കടുത്ത പ്രതിസന്ധിയിലും 50 ശതമാനത്തിലധികം തൊഴിലവസരങ്ങള് നല്കുന്ന നമ്മുടെ കാര്ഷിക മേഖലയെ ആധുനിക സാങ്കേതിക മാര്ഗങ്ങള്കൊണ്ട് വികസിപ്പിക്കാന് കഴിയുന്നുമില്ല. ഇതാണ് മനോഭാവമെങ്കില് വാള്സ്ട്രീറ്റുകള് നമ്മുടെ മണ്ണിലും ഉദയംകൊള്ളുന്ന കാലം വിദൂരമല്ല.
ലോകോത്തര നിലവാരമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം പോലുമില്ലാത്ത കേരളം അതേക്കുറിച്ച് ചിന്തിക്കാതെ കൂടുതല് സ്വാശ്രയ സ്ഥാപനങ്ങള് പടച്ചിറക്കാന് പഴുതുകള് തേടുന്നത് ആത്മഹത്യാപരമാണ്. എവിടെയും അതിസമര്ഥരെ തേടുന്ന ആധുനികയുഗത്തില് ഒന്നാംകിടക്കാരെ വാര്ത്തെടുക്കുന്ന ഒന്നാംനിര സ്ഥാപനങ്ങളാണ് നമുക്കിനി ആവശ്യം. ..ടിക്ക് വേണ്ടിയുള്ള മുറവിളിക്ക് ആത്മാര്ഥതയുണ്ടെങ്കില് കണ്മുന്നില്തന്നെയുള്ള 'കുസാറ്റി'ന്റെ അനുകൂലഘടകങ്ങള് പ്രയോജനപ്പെടുത്തി '..ടി' എന്ന സ്വപ്നം യാഥാര്ഥ്യമാക്കാന് സന്നദ്ധമാകണം.
മാനേജ്മെന്റുകള് നഷ്ടം സഹിച്ച് സ്വാശ്രയ സ്ഥാപനങ്ങള് നടത്തണമെന്ന് ആരും പറയുന്നില്ല. 'കൂടിയ ഫീസും കുറഞ്ഞ വിദ്യയും' എന്ന കുടിലതന്ത്രത്തിനാണ് മാറ്റമുണ്ടാകേണ്ടത്. ആരോടും ബാധ്യതയില്ലാതെയും സര്ക്കാറിനെ വെല്ലുവിളിച്ചും പ്രവര്ത്തിക്കുന്ന ഏതുതരം സ്വകാര്യ വിദ്യാലയങ്ങള്ക്കും കടിഞ്ഞാണിട്ടേ മതിയാകൂ. സമൂഹത്തോട് കടപ്പെട്ടിരിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്ത്തനങ്ങളെ കെട്ടുകളില്ലാത്ത 'സോഷ്യല് ഓഡിറ്റിങ്ങി'ന് വിധേയമാക്കാനുള്ള നടപടി അടിയന്തരമായി വേണം. പ്രവേശം, ഫീസ്, ശമ്പളം, അധ്യാപകരുടെ യോഗ്യത എന്നീ കാര്യങ്ങളില് ഇന്ന് കാണപ്പെടുന്ന പഴുതുകള് പൂര്ണമായും അടക്കണം. സംവരണതത്ത്വം പാലിച്ച് പ്രവേശം തീര്ത്തും മെറിറ്റടിസ്ഥാനത്തിലാകണം. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുഴുവന് വിദ്യാര്ഥികള്ക്കും സ്കോളര്ഷിപ്പും നാമമാത്രമായ പലിശയോടെയുള്ള വായ്പകളും വിതരണംചെയ്യുന്ന സര്ക്കാര് സംവിധാനങ്ങളും ഉണ്ടാകണം. ഇക്കാര്യത്തില് പലിശരഹിത ബാങ്കിങ്ങിന്റെ സേവനം തേടാവുന്നതാണ്. സര്വസ്വാതന്ത്രൃത്തോടെ വിഹരിക്കുന്ന പൂച്ചക്ക് ആര് മണികെട്ടും? ഈജിയന് തൊഴുത്തിന്റെ ശുദ്ധീകരണ ചര്ച്ചകളില് ഉത്തരം കിട്ടേണ്ട ചോദ്യവും ഇതുതന്നെ.
(മുന് പി.എസ്.സി
മെംബറാണ് ലേഖകന്)